Wednesday, February 11, 2015

ഇരുട്ടുമുറിയിലെ പകല്‍ :


അടഞ്ഞ
ഇരുട്ട്മുറിയിലെ
മുറിവുകളും വിടവുകളും 
തേടിപ്പോകുന്ന വെയില്‍
ഒന്‍പതു മണികളെ
ഒരു കുഴലിലാക്കി
അതില്‍ നിറയെ
പകലിനെ പൊടിച്ച്
മുറിയിലേയ്ക്ക് കടത്തും
ജനാലകളെ
ഒരു തുള്ളി സൂര്യനാക്കും
തനിച്ചു കിടന്ന ഒരു മുറി നിറയെ
വിരിച്ച് സ്വയം ഉണങ്ങാന്‍ കിടക്കുന്ന
പകലിനെ ആ മുറിയുടെ ഇരുട്ട്
നെഞ്ചോടു ചേര്‍ക്കും
ഉച്ചമയക്കത്തിലാഴുന്ന
നിശ്ശബ്ധതകളെ
തഴുകി മിനുക്കി
രാകി രാകി
തിളക്കി വയ്ക്കും
സായാഹ്നത്തില്‍
ഇരുട്ട് മുറിയെ താരാട്ടിയുറക്കി
തണല്‍ മരങ്ങളുടെ ചോട്ടില്‍
ഇലപ്പടര്‍പ്പുകളിലേയ്ക്ക്
ഇഴഞ്ഞു കയറിപ്പോകുന്ന
ഒരു കുഞ്ഞു സര്‍പ്പമാകും
(Kudumba madyamam this week)

5 comments: