Saturday, May 11, 2013

ഋതുക്കൾ


ജീവിതം കൈവഴികളായ് ഒഴുകുകയാണ്.പലപ്പോഴായ് പൂർണ്ണമായും നിലച്ച ഒഴുക്കിൽ നിന്നും, വീണ്ടും ഉറവ പൊട്ടി എങ്ങോട്ടെന്നില്ലാതെ നീളുന്ന നിമിഷങ്ങൾ. ഉള്ളിലൊരു കടലുണ്ട്. ആർത്തിരമ്പുന്ന ആഴമേറിയ കടൽ. പേരറിയാത്ത മുഖങ്ങളും, അരികിലെന്നു തോന്നുമെങ്കിലും കാതങ്ങൾ ദൂരെയുള്ള പരിചിതമായ നി
ഴലുകളും അതിൽ  നൊമ്പരം ചാലിക്കുന്നു.
നിറയെ സ്വപ്നങ്ങളും,നിറങ്ങളും, പുഞ്ചിരികളും നിറഞ്ഞൊരു ഞാനുണ്ടായിരുന്നു ഒരിക്കൽ. എവിടെയാണ് നഷ്ടമായതെന്ന് അറിയില്ല. അങ്ങനെ ഒരുവളെ തേടി തിരികെ നടക്കണമെന്നുണ്ട്. നിർഭാഗ്യവശാൽ എനിക്കതിനാവില്ലല്ലോ. സർവ്വെശ്വരന്റെ ഏതൊരു സൃഷ്ടിക്കും ഋതുക്കൾ ബാധകമാണല്ലോ. എന്നെയെങ്ങനെ അതിൽ നിന്നും ഒഴിവാക്കാനാവുമല്ലേ ? പൂക്കൾ കൊഴിഞ്ഞ്, കരിഞ്ഞുണങ്ങിയ വൃക്ഷത്തലപ്പുകളിൽ കാലം കുളിരായ് പെയ്യുമായിരിക്കും. അന്ന് ഈ ശിശിരം മറ്റൊരു വസന്തത്തിനു വാതിൽ തുറന്നു കൊടുക്കും.
ഞാൻ ചാഞ്ഞു പറക്കുന്ന  ആകാശച്ചരുവുകളിലെ നീലിച്ച മൂകതകളിൽ നിലാവിന്റെ വിരലുകൾ തൊടുവാൻ കാത്തു നിൽക്കുന്ന രാത്രികൾ താണ്ടി ഈ ഭൂമിക്കുമപ്പുറമൊരു നിശ്ചലതയുണ്ടെങ്കിൽ അവിടെയാണെന്റെ ലക്ഷ്യം !

1 comment:

  1. നിശ്ചലലക്ഷ്യങ്ങള്‍ നന്നല്ല

    ReplyDelete